അരികിലൂടെഅൽപ്പദൂരം നമുക്ക്
വെറുതേ സഞ്ചരിക്കാം...
കിഴക്ക് ചാലക്കുടി പുഴയ്ക്കും..
വടക്ക് മണലി പുഴയ്ക്കും ഇടയിലുള്ള
മലയോര കാർഷിക ഗ്രാമങ്ങളായ...
വെള്ളികുളങ്ങര ,കോടാലി, കൊടകര,
പരിയാരം എന്നീ സ്ഥലങ്ങളിൽ നിന്നു പോലും
കാർഷിക വിളകളും,
സുഗന്ധ വ്യജ്ഞനങ്ങളും
ഇഷ്ട്ടികയും,ഓടും, അരിയും കരിയും...
മര ഉരുപ്പിടികളുമെല്ലാം
കൊച്ചി, കൊല്ലം, ആലപ്പുഴ... എന്നിവിട
ങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും...
അതു പോലെ തിരിച്ച് ...
ഉപ്പും,ഉണക്കമീനും,കയറും,
കുമ്മായവും കൊച്ചി ചാരവുമെല്ലാം
കൊണ്ടുവന്ന് ഇറക്കുന്നതിനുമുള്ള...
മധ്യ കേരളത്തിലെ പ്രധാന
പോർട്ടുകളിൽ ഒന്നായിരുന്നു
നമ്മുടെ മാള കടവ് ...
അക്കാലത്ത്, മാള പരിസരത്തെ
പ്രമുഖ വള്ളക്കാരായിരുന്നു...
നെയ്തക്കുടിയിടെ പക്കറു മാപ്പിളയും...
കടവിനോട് ചേർന്നുള്ള
കോളനിയിലെ കുമാരേട്ടനും,...
സുബ്രേട്ടനുമെല്ലാം...
വളവരയും കാറ്റു പായയും കെട്ടിയ
വലിയ കെട്ടു വള്ളവും കുത്തി
മാള തോട്ടിലൂടെ ഇവർ
കടന്നു പോകുന്നത്...
കൊച്ചി കായലിൽ വലിയ
കപ്പലുകൾ കാണുമ്പോൾ
ഇന്നത്തെ കൊച്ചു കുട്ടികളുടെ
മനസിൽ ഉണ്ടാവുന്ന കൗതുകം
പോലെ..
മാള തോടിന്റെ അരികിൽ
എത്രയോ തവണ
നോക്കി നിന്നിരിക്കുന്നു ...
ഈ കഥയിലെ നായകനും...
അന്നത്തെ പക്കറു മാപ്പിള തന്നെ...
മാള ടൗണിൽ കുറച്ചു
കാലം മുമ്പു വരെ
ചുമടെടുത്ത് നടന്നിരുന്ന..
"മുറുക്കാൻ" ജമാലിന്റെ
വാപ്പയാണ് നമ്മൾ ഇവിടെ പറയുന്ന
പക്കറു മാപ്പിള ...
അതു തന്നെയായിരുന്നു
പക്കറു മാപ്പിളയുടെജീവിതത്തിലെ
ഏറ്റവും വലിയ ദു:ഖവും...
ആ കുടുമ്പത്തിലെ നാലു മക്കളിൽ
ഏക ആൺതരി. നാട്ടിൽ ജമാൽ
"കുഞ്ഞിപള്ളി"
എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ദൈവാനുഗ്രഹം അല്പ്പം കൂടുതൽ
കിട്ടിക്കോട്ടെ
എന്നു കരുതിയാവാം
പക്കറുമാപ്പിള " കുഞ്ഞിപള്ളി "
എന്ന പേരു കൂടി അവന് നൽകിയത്...
സാധാരണ പോലെ വള്ളവുമായി
പക്കറു മാപ്പിള
യാത്ര തിരിച്ചു കഴിഞ്ഞാൽ...
പിന്നെ ജമാലിന്റെ സമയമായി...
വലിയ കുറുമ്പുകൾ കാട്ടിയും...
ചെറിയ നുള്ളി കളവുകൾ നടത്തിയും...
കുഞ്ഞിപള്ളി നാട്ടുകാർക്കിടയിൽ
സൃഷ്ടിക്കുന്ന പുകിലുകൾ
ഏറെയുണ്ടാവും...
ആ കാര്യം പറഞ്ഞ് ..വ്യാകുലപ്പെട്ട് ...
എന്റെ പിതാവിന്റെ മുന്നിലിരുന്ന്
വിങ്ങിപ്പൊട്ടുന്ന...പക്കറു മാപ്പിളയെ
ചെറുപ്പകാലത്ത് ഞാൻ പലപ്പോഴും
കണ്ടിട്ടുണ്ട്.
അത് കാണുമ്പോൾ
എന്റെ അമ്മ പുറകിൽ നിന്ന് പറയും,,,,
പക്കറു മാപ്പിള വിഷമിക്കാതിരിക്കൂ....
അവൻ കുഞ്ഞല്ലേ ...
അറിവു വെക്കുമ്പോൾ എല്ലാം ശെരിയാവും...
ഇനി എന്ന് ശരിയാവാനാ...
സുലോചന ചോത്തീ.....
എന്ന് തിരിച്ചു ചോദിച്ചു കൊണ്ട്
പക്കറു മാപ്പിള നെടുവീർപ്പിടും...
എങ്കിലും ഇത്തരം ചെറിയ
ആശ്വാസ വാക്കുകൾ പോലും..
പക്കറു മാപ്പിള ക്ക്
അന്ന് വലിയ കാര്യമായിരുന്നു...
പിന്നെ നാട്ടിൽ എന്തെങ്കിലും
പ്രശ്നം സൃഷ്ടിക്കാൻ...
കുഞ്ഞിപ്പള്ളിക്ക് പ്രത്യേകിച്ച്
കാരണമൊന്നും വേണ്ട...
ഒരു ദിവസം നെയ്തക്കുടിയിലെ
നമ്മുടെ ബാവാ കക്ഷിയുടെ
ഇളയ സഹോധരൻ കബീർ,..
അവിടത്തെ ഇടവഴിയിലൂടെ
വെറുതേ നടന്നു പോവുകയായിരുന്നു..
ഓടി ചെന്ന് അവന്റെ
മൂട്ടിൽ പുറംകാല് കൊണ്ട്
ഒരടി കൊടുത്തു കുഞ്ഞിപ്പള്ളി...
കബീർ വാവിട്ട് കരയാൻ തുടങ്ങി
പിന്നെ പറയണോ പുകിൽ.....
ആ ദിവസ്സം ഞങ്ങളുടെ നാടിനെ
ഇളക്കി മറിച്ച
ഏറ്റവും വലിയ സംഭവമായിരുന്നു അത്....
ഈ കാര്യം അറിഞ്ഞ ബാവാ കക്ഷിയും...
കോട്ടാൻ ജോസഫും...
കൂടി... നാടു മുഴുവൻ ഓടിച്ചിട്ടും ...
അന്ന് കുഞ്ഞിപ്പള്ളിയെ
പിടിക്കാൻ കഴിഞ്ഞിരുന്നില്ല.
പക്കറു മാപ്പിള ഇടക്കിടക്ക്...
ഞങ്ങളുടെ വീട്ടിലേക്ക്...
ഓടിയെത്തുന്നതിന്... മറ്റൊരു
കാരണം കൂടി ഉണ്ടായിരുന്നു...
നാട്ടുകാരുടെ എല്ലാം ഒരു "മുറുക്കു"
കേന്ദ്രമായിരുന്നു...
അക്കാലത്ത് നെയ്തക്കുടിയിലെ
ഞങ്ങളുടെ തറവാട്ടു വീട് ...
.
വെറ്റിലയും, അടക്കയും.. പുരയിടത്തിൽ
ധാരാളം ഉണ്ടായിരുന്നതിനാൽ...
നാട്ടിലെ 'മുറുക്കു'കാർ...
ഒരു വട്ടമെങ്കിലും അതുവഴി കടന്നു പോകും.
കൃഷ്ണ ചോനേ,,,,,,,,,,,, എന്ന്
നീട്ടി വിളിച്ച് ചെറുതായൊന്ന് മണിയടിച്ചാൽ...
അച്ചാച്ചന്റെ കയ്യിൽ നിന്നും...
പുകയിലയും, ചുണ്ണാമ്പും എളുപ്പം
സംഘടിപ്പിക്കാനു മാവും...
ഇടക്കൊക്കെ....
നീയൊന്നും എന്റെ പുകയില കൂട്ടി
മുറുക്കാറായിട്ടില്ല ...കല്യാണീ...!!
എന്ന് തമാശയായി
പറയു മായിരുന്നെങ്കിലും...
നാട്ടിലെ മുറുക്കുകാരായ
മൂപ്പത്തിമാരും...
നാട്ടുകാരായ മറ്റു ചിലരും...
അച്ചാച്ചന്റെ ഈ വീക്ക്നെസ്
നന്നായി മുതലെടുത്തിരുന്നു.
ആ കുട്ടത്തിൽ ഒരാളായിരുന്നു
നമ്മുടെ പക്കറു മാപ്പിള...
കഥകളിൽ വായിച്ചിട്ടുള്ള കപ്പലിലെ
കപ്പിത്താനേ പോലെ...
നല്ല ഒത്ത ഉയരം... മുന്നിലേക്ക്
അല്പ്പം വളവുള്ള ശരീരം...
വെളുത്ത കോലൻ മുടി...
താഴേക്ക് ഇറങ്ങി കിടക്കുന്ന
വലിയ കട്ട മീശ...
ഇതായിരുന്നു പക്കറുമാപ്പിളയുടെ
ഏകദേശ രൂപം.
എന്റെ അമ്മയുടെ മൂത്ത സഹോദരി
യുടെ വീട്
പക്കറു മാപ്പിളയുടെ വള്ളം സാധാരണ
കടന്നു പോകുന്ന...
കൊച്ചിക്കടുത്ത... വൈപ്പിൻ കരയിലെ..
നെടുങ്ങാട് എന്ന സ്ഥലത്തെ
പുഴയരികിലായിരുന്നു..
വീട്ടുപറമ്പിൽ അന്ന് ധാരാളം ഉണ്ടായിരുന്ന
ചക്കയും മാങ്ങയും
പക്കറു മാപ്പിളയുടെ വള്ളത്തിൽ കയറ്റി ...
വല്യമ്മയുടെ വീട്ടിലേക്ക് പലപ്പോഴും
കൊടുത്തു വിടാറുണ്ട്..
കാറ്റിന്റ ഗതിവിഗതികളും,...
വേലി യേറ്റവും, വേലിയിറക്കവും....
എല്ലാം നോക്കി....വള്ളം തുഴയേണ്ടതിനാൽ...
നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ടാവും...
പക്കറു മാപ്പിള ചക്കയുമായി വല്യമ്മയുടെ
വീടിന് പരിസരത്തേക്ക് എത്തുന്നത് ....
അപ്പോഴേക്കും ചക്കയും മാങ്ങയും
പഴുത്ത് നല്ല പാകമായിട്ടുണ്ടാവും...
വൈപ്പിൻ കരയിലെ വല്ല്യമ്മയുടെ വീടിന്റെ
പരിസരത്തും പക്കറു മാപ്പിള ചെറിയൊരു
താരമായി രുന്നു...
അതിന് കാരണം അവിടങ്ങളിൽ ചക്കയും
മാങ്ങയുമെല്ലാം.. അത്ര സുലഭമായിരുന്നില്ല
എന്നതു തന്നെ...
ഭക്ഷണവും കഴിച്ച്... വല്യമ്മയോട്നാട്ടു
വർത്തമാനവും പറഞ്ഞ്.....
കുറച്ചു നേരം വിശ്രമിച്ചിട്ടാവും..
അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്
പക്കറു മാപ്പിള യാത്ര തുടരുന്നത്.
പിന്നെ കുറേ ദിവസം കൂടി കഴിഞ്ഞിട്ടാവും....
വല്യമ്മ കൊടുത്തുവിട്ട
തെക്കൻ പൊക്കാളിയുടെ അരിയും...
ഉണക്ക ചെമ്മീനുമായി പക്കറു മാപ്പിള
മാള കടവിൽപ്രത്യക്ഷപെടുന്നത്.
അപ്പോഴേക്കും
മകൻ കുഞ്ഞിപള്ളിയെകുറിച്ചുള്ള..
പരാതികളുടെ... വലിയൊരു ഭാണ്ഡവുമായി...
നാട്ടുകാർ.. കടവിൽ
കാത്തു നിൽക്കുന്നണ്ടാവും.!!!!!.
By Suresh Babu
Mala Kazhchakal
No comments:
Post a Comment