കാർത്തിക_കാവിലെ_പ്രണയം..!
നമ്മുടെ നാടിനും ഉണ്ടായിരുന്നു ഒരു പ്രണയകാലം.. കളിയും, കാവടിയും കളം നിറഞ്ഞാടുന്ന പൊരിയും, കരിമ്പും ഈന്തപ്പഴവും രസം നിറയ്ക്കുന്ന ഉത്സവകാലം...
സീതയെ തട്ടിയെടുത്ത മൾട്ടി തലയൻ രാവണൻ ലങ്കയിൽ ലാന്റ് ചെയ്തതിന് പിന്നാലെ ഹനുമാൻ നടത്തിയ സർജിക്കൽ ക്വട്ടേഷനിൽ ലങ്കാ നഗരം ചാമ്പലാവുന്നത് ലൈവായി കാട്ടി തരുന്ന ബാലേയും കഥാപ്രസംഗവും,
എല്ലാ കണ്ടും കേട്ടും ആൾക്കൂട്ട ആരവങ്ങൾക്കിടയിൽ കറങ്ങി തിരിയുന്ന ഉത്സവകാലം..
എക്സ് കാമുകിമാർ... സ്വപ്നാടനത്തിലെ നായകനേപ്പോലെ കറങ്ങുന്ന ഓൾഡ്ജെൻ കാമുകന്മാർ.. തഴപ്പായിൽ വട്ടമിട്ടിരുന്ന് കുശലം പറയുന്ന സുന്ദരിമാരുടെ സെക്യൂരിറ്റിക്കാരായ അമ്മൂമ്മമാർ...
വൃശ്ചികം തുടങ്ങുമ്പോൾ പാമ്പുമേക്കാട് നിന്നും തുടങ്ങി ചക്കാംപറമ്പ് ഭരണിയിൽ അവസാനിക്കുന്ന ഈ പ്രണയ രസവാഹിനി മറ്റെങ്ങും തങ്ങിയില്ലെങ്കിൽ മഞ്ഞുകാലവും വസന്തകാലവും കടന്ന് വീണ്ടും ഒഴുകും..
പ്രണയ സഞ്ചാരികൾക്ക് മാത്രമായി ചക്കാംപറമ്പിലേക്ക് ഒരു പ്രണയ വഴി തന്നെ ഉണ്ടായിരുന്നു ചാര കണ്ണുകൾക്കോ, നാട്ടിൻ പുറത്തെ റഡാറുകൾക്കോ കണ്ടു പിടിക്കാൻ ആവാത്ത കിടിലൻ വഴി...
ടിപ്പു അമ്മാവനെ പേടിച്ച് കൊച്ചി രാജാക്കന്മാർ പണിത മൺകോട്ടയുടെ ബാക്കിയായ കോട്ടമുറി കോട്ടവാതിൽ റോഡിലൂടെ അൽപ്പം വടക്കോട്ട് സഞ്ചരിച്ചാൽ ആദ്യം ഒരു
ഇരുമ്പു പാലത്തിന് അടുത്തെത്തും അവിടന്ന് താഴോട്ടിറങ്ങി വയൽ വരമ്പിലൂടെ കിഴക്കോട്ട് വെച്ചു പിടിച്ചാൽ കാണുന്ന ഒരു സർപ്പക്കാവും കടന്ന് പിന്നെയും മുന്നോട്ട് പോയാൽ ചക്കാംപറമ്പ് ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ എത്തും..
ആ വഴിയിലൂടെയാണ് മാളയെ ആലിംഗനം ചെയ്യാൻ ചാലക്കുടി പുഴ പാഞ്ഞെത്തിയതും മാളയുടെ ഹൃദയ ധമിനികൾ തകർത്ത് അറബിക്കടലിലേക്ക് ഒഴുകി പോയതും.. ആ കുത്തൊഴുക്കിൽ തകരാതെ അവശേഷിച്ചത് മാളയിലെ പ്രണയിതാക്കൾക്ക് വഴികാട്ടി ആയിരുന്ന ആ ഇരുമ്പുപാലം മാത്രമാണ്...
ആദ്യകാല പ്രണയ ജോഡികളായിരുന്ന രാധാ, ജീവന്മാരും, ഇന്ദിര, സഹദേവമാരും, ഷീല,ശശിമാരും, ലതിക,കെന്നഡിമാരും എല്ലാം ഒരു വട്ടമെങ്കിലും ഈ വഴിയിലൂടെ കടന്നു പോയിട്ടുണ്ടാവും...
അത്തരം ഒരു ഉത്സവ കാലത്താണ് കാർത്തിക കാവിൽ വിളക്ക് തെളിയുന്നത് കാണാൻ കാത്തിരുന്ന പ്രകാശന്റെ മനസ്സിലേക്ക് ഒരു മിന്നാമിനുങ്ങ് കയറി വരുന്നത്....
അന്നു മുതൽ പ്രകാശന്റെ മനസ്സിൽ ഈ മിന്നാമിനുങ്ങിന്റെ വെട്ടവും നിറഞ്ഞു കത്തി...
ഓരോ വർഷവും കാർത്തിക
കഥ പറഞ്ഞും, കളി പറഞ്ഞും കാർത്തിക രാവുകൾ അവർ ആഘോഷമാക്കി, കാർത്തിക വരവിനായി കാത്തിരുന്നു...
കാലം പിന്നെയും നീണ്ടു പോയി...
പിന്നീട് എപ്പോഴോ മിന്നാമിനുങ്ങ് കാർത്തിക കാവിലേക്കുള്ള വഴി മറന്നു.. പ്രകാശൻ പതിവുപോലെ കാവിലെത്തി കാത്തിരുന്നു..
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു പ്രതീക്ഷയുടെ കിരണങ്ങൾ കെടാതെ പ്രകാശൻ പിന്നെയും കൊണ്ടു നടന്നു.. കാർത്തിക പതിവുപോലെ വന്ന് പോയ് കൊണ്ടിരുന്നു..
കരിയുണങ്ങാത്ത ചിരാത് നെയ്തിരിക്കിയി കാത്തിരിക്കുന്ന പോലെ ആണ്ടൊരിക്കൽ വന്നെത്തുന്ന കാർത്തികക്കായി കാത്തിരുന്നു..
സുഹൃത്ത് ആൻറപ്പൻ ഒരിക്കൽ പ്രകാശനോട് പറഞ്ഞു...
എടാ പ്രകാശാ.. എനിക്ക് ഉറപ്പാ.... അവൾ തേച്ചിട്ടുണ്ടാവും...
നീ വെറുതെ കാത്തിരിക്കേണ്ട....
ഇനിയെങ്കിലും പ്രകാശാ
നിന്റെ അമ്മ പറേണത് കേട്ട്
എന്നിട്ട് നീ പോയി ഒരു കല്യാണം കഴിക്ക് അമ്മയ്ക്കെങ്കിലും കൂട്ടാവൂല്ലോടാ.. പ്രകാശാ....
എന്നിട്ടും പ്രകാശൻ പ്രതീക്ഷ കൈവിട്ടില്ല.. ഒരിക്കൽ മെയിൻ റോഡിലെ ആലിൻ ചുവട്ടിൽ നിൽക്കുമ്പോൾ അതുവഴി വന്ന പയ്യപ്പിള്ളി ബസ്സിന്റെ മുൻഭാഗത്തെ ചില്ലിലൂടെ ആ മിന്നാമിനുങ്ങിന്റെ പ്രകാശം പ്രകാശൻ ഒരു മിന്നായം പോലെ കണ്ടു..
അതോടെ ആ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ വീണ്ടും ഉണർന്നു..
പ്രതീക്ഷ തെറ്റിയില്ല
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടും മിന്നാമിനുങ്ങിനെ കണ്ടുമുട്ടി.. അന്ന് അവൾ ഒറ്റക്കായിരുന്നില്ല കൂടെ രണ്ട് കുട്ടികൾ രൂപവും ഏറെ മാറിയിരിക്കുന്നു.. എങ്കിലും നിരാശ പുറത്തറിയിക്കാതെ സംസാരിച്ചിരുന്നു...
വിവാഹിതയായി വിദേശത്ത് പോയ കാര്യവും, കുറേകാലം കാർത്തിക വിളക്കിന് വരാൻ പറ്റാതായതും എല്ലാം..
സംസാരത്തിനിടയിൽ അവൾ ചോദിച്ചു... എന്റെ കുട്ടികളെ കണ്ടോ എത്ര വേഗമാണ് കാലം കടന്നു പോകുന്നത്
അല്ലേ പ്രകാശാ...
പിന്നെ നീ നിന്റെ കുട്ടികളെ കുറിച്ച് ഒന്നും പറഞ്ഞല്ലല്ലോ..?
മിന്നാമിനുങ്ങിനെ കാത്തിരുന്ന് അവിവാഹിതനായിപ്പോയ പ്രകാശൻ ഈ ചോദ്യത്തിന് മുന്നിൽ അൽപ്പം ഒന്ന് വിളറിയെങ്കിലും
ഒരു നിമിഷം മാനത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് പ്രകാശൻ പറഞ്ഞു..
എന്റെ കാര്യവും ഏതാണ്ട് അങ്ങിനെ തന്നെയാ...
മൂത്തവൻ ഏഴിലും രണ്ടാമത്തവൻ ആറിലും...
പിറ്റേവർഷവും കാർത്തികയ്ക്ക് അവർ കണ്ടുമുട്ടി സംസാരത്തിനിടയിൽ അവൾ ചോദിച്ചു പ്രകാശാ മക്കളുടെ പഠിപ്പൊക്കെ എങ്ങിനെ...
പ്രകാശൻ പറഞ്ഞു മൂത്തവൻ ഏഴിലും, ഇളയവൻ ആറിലും...
തലേവർഷവും ഇതുപോലെ തന്നെ പറഞ്ഞിരുന്ന കാര്യം അപ്പോഴേക്കും പ്രകാശൻ മറന്നിരുന്നു..
പിറ്റെ വർഷവും കാർത്തികയ്ക്ക് അവർ വീണ്ടും കണ്ടുമുട്ടി..
സംസാരത്തിനിടയിൽ വീണ്ടും ചോദിച്ചു അപ്പോ പ്രകാശാ മക്കളുടെ പഠിപ്പൊക്കെ എങ്ങിനെ..
പ്രകാശൻ വീണ്ടും പറഞ്ഞു മൂത്തവൻ ഏഴിലും, ഇളയവൻ ആറിലും...
പ്രകാശാ നിന്റെ മക്കൾ ആ സ്കൂളിൽ പഠിക്കുകയാണോ അതോ പഠിപ്പിക്കുകയാണോ..
അതെന്താ അങ്ങിനെ ചോദിച്ചത് എന്റെ മക്കൾക്കും പഠിക്കണ്ടെ..
അതല്ല.. മൂന്ന് വർഷമായിട്ടും നീ നിന്റെ മക്കൾക്ക് ക്ലാസ് കയറ്റം കൊടുക്കാതിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു പോയതാ..
ആ നിമിഷം അവിടന്ന് നിന്നനിൽപ്പിൽ മാഞ്ഞു പോയ പ്രകാശൻ പിന്നീട് കാർത്തിക കാവിന് മുന്നിലൂടെ പോകുന്ന ലൈൻ ബസ്സിൽ പോലും കയറിയിട്ടില്ല..!!
#മാളകാഴ്ചകൾ.!!
നമ്മുടെ നാടിനും ഉണ്ടായിരുന്നു ഒരു പ്രണയകാലം.. കളിയും, കാവടിയും കളം നിറഞ്ഞാടുന്ന പൊരിയും, കരിമ്പും ഈന്തപ്പഴവും രസം നിറയ്ക്കുന്ന ഉത്സവകാലം...
സീതയെ തട്ടിയെടുത്ത മൾട്ടി തലയൻ രാവണൻ ലങ്കയിൽ ലാന്റ് ചെയ്തതിന് പിന്നാലെ ഹനുമാൻ നടത്തിയ സർജിക്കൽ ക്വട്ടേഷനിൽ ലങ്കാ നഗരം ചാമ്പലാവുന്നത് ലൈവായി കാട്ടി തരുന്ന ബാലേയും കഥാപ്രസംഗവും,
എല്ലാ കണ്ടും കേട്ടും ആൾക്കൂട്ട ആരവങ്ങൾക്കിടയിൽ കറങ്ങി തിരിയുന്ന ഉത്സവകാലം..
എക്സ് കാമുകിമാർ... സ്വപ്നാടനത്തിലെ നായകനേപ്പോലെ കറങ്ങുന്ന ഓൾഡ്ജെൻ കാമുകന്മാർ.. തഴപ്പായിൽ വട്ടമിട്ടിരുന്ന് കുശലം പറയുന്ന സുന്ദരിമാരുടെ സെക്യൂരിറ്റിക്കാരായ അമ്മൂമ്മമാർ...
വൃശ്ചികം തുടങ്ങുമ്പോൾ പാമ്പുമേക്കാട് നിന്നും തുടങ്ങി ചക്കാംപറമ്പ് ഭരണിയിൽ അവസാനിക്കുന്ന ഈ പ്രണയ രസവാഹിനി മറ്റെങ്ങും തങ്ങിയില്ലെങ്കിൽ മഞ്ഞുകാലവും വസന്തകാലവും കടന്ന് വീണ്ടും ഒഴുകും..
പ്രണയ സഞ്ചാരികൾക്ക് മാത്രമായി ചക്കാംപറമ്പിലേക്ക് ഒരു പ്രണയ വഴി തന്നെ ഉണ്ടായിരുന്നു ചാര കണ്ണുകൾക്കോ, നാട്ടിൻ പുറത്തെ റഡാറുകൾക്കോ കണ്ടു പിടിക്കാൻ ആവാത്ത കിടിലൻ വഴി...
ടിപ്പു അമ്മാവനെ പേടിച്ച് കൊച്ചി രാജാക്കന്മാർ പണിത മൺകോട്ടയുടെ ബാക്കിയായ കോട്ടമുറി കോട്ടവാതിൽ റോഡിലൂടെ അൽപ്പം വടക്കോട്ട് സഞ്ചരിച്ചാൽ ആദ്യം ഒരു
ഇരുമ്പു പാലത്തിന് അടുത്തെത്തും അവിടന്ന് താഴോട്ടിറങ്ങി വയൽ വരമ്പിലൂടെ കിഴക്കോട്ട് വെച്ചു പിടിച്ചാൽ കാണുന്ന ഒരു സർപ്പക്കാവും കടന്ന് പിന്നെയും മുന്നോട്ട് പോയാൽ ചക്കാംപറമ്പ് ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ എത്തും..
ആ വഴിയിലൂടെയാണ് മാളയെ ആലിംഗനം ചെയ്യാൻ ചാലക്കുടി പുഴ പാഞ്ഞെത്തിയതും മാളയുടെ ഹൃദയ ധമിനികൾ തകർത്ത് അറബിക്കടലിലേക്ക് ഒഴുകി പോയതും.. ആ കുത്തൊഴുക്കിൽ തകരാതെ അവശേഷിച്ചത് മാളയിലെ പ്രണയിതാക്കൾക്ക് വഴികാട്ടി ആയിരുന്ന ആ ഇരുമ്പുപാലം മാത്രമാണ്...
ആദ്യകാല പ്രണയ ജോഡികളായിരുന്ന രാധാ, ജീവന്മാരും, ഇന്ദിര, സഹദേവമാരും, ഷീല,ശശിമാരും, ലതിക,കെന്നഡിമാരും എല്ലാം ഒരു വട്ടമെങ്കിലും ഈ വഴിയിലൂടെ കടന്നു പോയിട്ടുണ്ടാവും...
അത്തരം ഒരു ഉത്സവ കാലത്താണ് കാർത്തിക കാവിൽ വിളക്ക് തെളിയുന്നത് കാണാൻ കാത്തിരുന്ന പ്രകാശന്റെ മനസ്സിലേക്ക് ഒരു മിന്നാമിനുങ്ങ് കയറി വരുന്നത്....
അന്നു മുതൽ പ്രകാശന്റെ മനസ്സിൽ ഈ മിന്നാമിനുങ്ങിന്റെ വെട്ടവും നിറഞ്ഞു കത്തി...
ഓരോ വർഷവും കാർത്തിക
കഥ പറഞ്ഞും, കളി പറഞ്ഞും കാർത്തിക രാവുകൾ അവർ ആഘോഷമാക്കി, കാർത്തിക വരവിനായി കാത്തിരുന്നു...
കാലം പിന്നെയും നീണ്ടു പോയി...
പിന്നീട് എപ്പോഴോ മിന്നാമിനുങ്ങ് കാർത്തിക കാവിലേക്കുള്ള വഴി മറന്നു.. പ്രകാശൻ പതിവുപോലെ കാവിലെത്തി കാത്തിരുന്നു..
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു പ്രതീക്ഷയുടെ കിരണങ്ങൾ കെടാതെ പ്രകാശൻ പിന്നെയും കൊണ്ടു നടന്നു.. കാർത്തിക പതിവുപോലെ വന്ന് പോയ് കൊണ്ടിരുന്നു..
കരിയുണങ്ങാത്ത ചിരാത് നെയ്തിരിക്കിയി കാത്തിരിക്കുന്ന പോലെ ആണ്ടൊരിക്കൽ വന്നെത്തുന്ന കാർത്തികക്കായി കാത്തിരുന്നു..
സുഹൃത്ത് ആൻറപ്പൻ ഒരിക്കൽ പ്രകാശനോട് പറഞ്ഞു...
എടാ പ്രകാശാ.. എനിക്ക് ഉറപ്പാ.... അവൾ തേച്ചിട്ടുണ്ടാവും...
നീ വെറുതെ കാത്തിരിക്കേണ്ട....
ഇനിയെങ്കിലും പ്രകാശാ
നിന്റെ അമ്മ പറേണത് കേട്ട്
എന്നിട്ട് നീ പോയി ഒരു കല്യാണം കഴിക്ക് അമ്മയ്ക്കെങ്കിലും കൂട്ടാവൂല്ലോടാ.. പ്രകാശാ....
എന്നിട്ടും പ്രകാശൻ പ്രതീക്ഷ കൈവിട്ടില്ല.. ഒരിക്കൽ മെയിൻ റോഡിലെ ആലിൻ ചുവട്ടിൽ നിൽക്കുമ്പോൾ അതുവഴി വന്ന പയ്യപ്പിള്ളി ബസ്സിന്റെ മുൻഭാഗത്തെ ചില്ലിലൂടെ ആ മിന്നാമിനുങ്ങിന്റെ പ്രകാശം പ്രകാശൻ ഒരു മിന്നായം പോലെ കണ്ടു..
അതോടെ ആ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ വീണ്ടും ഉണർന്നു..
പ്രതീക്ഷ തെറ്റിയില്ല
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടും മിന്നാമിനുങ്ങിനെ കണ്ടുമുട്ടി.. അന്ന് അവൾ ഒറ്റക്കായിരുന്നില്ല കൂടെ രണ്ട് കുട്ടികൾ രൂപവും ഏറെ മാറിയിരിക്കുന്നു.. എങ്കിലും നിരാശ പുറത്തറിയിക്കാതെ സംസാരിച്ചിരുന്നു...
വിവാഹിതയായി വിദേശത്ത് പോയ കാര്യവും, കുറേകാലം കാർത്തിക വിളക്കിന് വരാൻ പറ്റാതായതും എല്ലാം..
സംസാരത്തിനിടയിൽ അവൾ ചോദിച്ചു... എന്റെ കുട്ടികളെ കണ്ടോ എത്ര വേഗമാണ് കാലം കടന്നു പോകുന്നത്
അല്ലേ പ്രകാശാ...
പിന്നെ നീ നിന്റെ കുട്ടികളെ കുറിച്ച് ഒന്നും പറഞ്ഞല്ലല്ലോ..?
മിന്നാമിനുങ്ങിനെ കാത്തിരുന്ന് അവിവാഹിതനായിപ്പോയ പ്രകാശൻ ഈ ചോദ്യത്തിന് മുന്നിൽ അൽപ്പം ഒന്ന് വിളറിയെങ്കിലും
ഒരു നിമിഷം മാനത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് പ്രകാശൻ പറഞ്ഞു..
എന്റെ കാര്യവും ഏതാണ്ട് അങ്ങിനെ തന്നെയാ...
മൂത്തവൻ ഏഴിലും രണ്ടാമത്തവൻ ആറിലും...
പിറ്റേവർഷവും കാർത്തികയ്ക്ക് അവർ കണ്ടുമുട്ടി സംസാരത്തിനിടയിൽ അവൾ ചോദിച്ചു പ്രകാശാ മക്കളുടെ പഠിപ്പൊക്കെ എങ്ങിനെ...
പ്രകാശൻ പറഞ്ഞു മൂത്തവൻ ഏഴിലും, ഇളയവൻ ആറിലും...
തലേവർഷവും ഇതുപോലെ തന്നെ പറഞ്ഞിരുന്ന കാര്യം അപ്പോഴേക്കും പ്രകാശൻ മറന്നിരുന്നു..
പിറ്റെ വർഷവും കാർത്തികയ്ക്ക് അവർ വീണ്ടും കണ്ടുമുട്ടി..
സംസാരത്തിനിടയിൽ വീണ്ടും ചോദിച്ചു അപ്പോ പ്രകാശാ മക്കളുടെ പഠിപ്പൊക്കെ എങ്ങിനെ..
പ്രകാശൻ വീണ്ടും പറഞ്ഞു മൂത്തവൻ ഏഴിലും, ഇളയവൻ ആറിലും...
പ്രകാശാ നിന്റെ മക്കൾ ആ സ്കൂളിൽ പഠിക്കുകയാണോ അതോ പഠിപ്പിക്കുകയാണോ..
അതെന്താ അങ്ങിനെ ചോദിച്ചത് എന്റെ മക്കൾക്കും പഠിക്കണ്ടെ..
അതല്ല.. മൂന്ന് വർഷമായിട്ടും നീ നിന്റെ മക്കൾക്ക് ക്ലാസ് കയറ്റം കൊടുക്കാതിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു പോയതാ..
ആ നിമിഷം അവിടന്ന് നിന്നനിൽപ്പിൽ മാഞ്ഞു പോയ പ്രകാശൻ പിന്നീട് കാർത്തിക കാവിന് മുന്നിലൂടെ പോകുന്ന ലൈൻ ബസ്സിൽ പോലും കയറിയിട്ടില്ല..!!
#മാളകാഴ്ചകൾ.!!