Wednesday 29 November 2017

11 മാളയെ പ്രണയിച്ച പൂപ്പത്തിക്കാരൻ..!


അമ്പഴക്കാട്ടെ പട്ടിക്ക് അമ്പഴക്കാടുമില്ല.. ചെമ്പാളൂരുമില്ല.. എന്ന് പണ്ട് കണ്ടംകോരൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങനെ പറയാൻ ഒരു കാരണവുമുണ്ട്..തൊട്ട് തൊട്ട് കിടക്കുന്ന രണ്ട് അതിർത്തി ഗ്രാമങ്ങൾ.. ഒന്ന് മാളയിലും, മറ്റൊന്ന് അന്നമനടയിലും. ആ ഭാഗത്ത് ഓടി നടന്നിരുന്ന ഒരു നായയേ കുറിച്ച് അമ്പഴക്കാട്ടുകാരോട് ചോദിച്ചാൽ അവർ പറയും നായ ചെമ്പാളൂർ ക്കാരനായതിനാൽ അവിടെപ്പോയ് അന്വോഷിക്കാൻ. മറിച്ച് ചെമ്പാളുർക്കാരോടാണ് ചോദിക്കുന്നതെങ്കിൽ അവർപറയും നായ അമ്പഴക്കാട്ടു കാരനായതിനാൽ അവിടെപ്പോയ് അന്യോഷിക്കാൻ.


എന്ന് പറഞ്ഞപോലെ പൂപ്പത്തിക്കും മാളക്കും ഇടയിൽ പെട്ട് കല്യാണം പോലും കഴിക്കാൻ പറ്റാതെ പോയ ഒരു സുഹൃത്ത് ഞങ്ങൾക്കുണ്ട്. അവനാണ് ഞങ്ങളുടെ കണ്ണൻ നായർ. കണ്ണൻചിറ കണ്ണ്യേടത്ത് കണ്ണൻ നായർ.


ഇത് പറയാൻ കാരണം കുറച്ചു നാൾ മുമ്പ് ഈ കണ്ണൻ നായർക്ക് തരക്കേടില്ലാത്ത ഒരു കല്യാണ ആലോചന വന്നു. നമ്മുടെ പൊയ്യക്കാരി അമ്മു അരയത്തി ആയിരുന്നു മൂന്നാംകാരി. പെണ്ണാണെങ്കിൽ അമേരിക്കക്കാരിയായ ഒരു നായർ ഫാമിലി. കൂട്ടുകാർ വല്ലാതെ നിർബന്ധിച്ചപ്പോൾ.. എന്നാൽ പിന്നെ പെണ്ണിനെ ഒന്ന് കണ്ടു നോക്കാം എന്ന് നമ്മുടെ കണ്ണൻ നായരും തീരുമാനിച്ചു. കൂടെയുള്ള കൂട്ടുകാർക്കാണെങ്കിൽ ചുളുവിന് ഒരു ചായകുടിയും നടക്കും. അങ്ങിനെ കണ്ണൻ നായരുടെ ജീവിതത്തിലെ ആദ്യ പെണ്ണുകാണൽ നടന്നു. പെൺവീട്ടുകാർ ക്കാണെങ്കിൽ.. ചെറുക്കനെ കണ്ടപ്പോൾ തന്നെ നന്നായി ബോധിച്ചു.
എന്നാപ്പിന്നെ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നേരിട്ടു തന്നെ അന്വോഷിച്ചു കളയാം എന്ന് കരുതി. പെൺ വീട്ടുകാർ നേരെ കണ്ണൻ നായരുടെ ജന്മനാടായ പൂപ്പത്തി യിലേക്ക് വണ്ടി വിട്ടു. അവിടെ നാലു വഴിയിൽ ചെന്ന് ആദ്യം കണ്ട ചായകടയിലും, ഫിറ്റ്മാന്റെ തയ്യൽ കടയിലും,പഞ്ചായത്ത് പരിസരത്തുമെല്ലാം ഇവർ കണ്ണനേ കുറിച്ചുള്ള വിവരങ്ങൾ തിരക്കി.. പൂപ്പത്തിയിലെ നാട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു ആളെ ഈ നാട്ടിൽ പകല് കണ്ടവർ കുറവാണ്.. രാവിലെ മാളക്ക് പോയാൽ പിന്നെ വൈകീട്ടാ പുള്ളി തിരിച്ചു വരുന്നത്.. നിങ്ങൾ ഒരു കാര്യം ചെയ്യ് മാളയിൽ പോയ് അന്വോഷിക്കൂ അതായിരിക്കും കൂടുതൽ നന്നാവുക.. എന്ന് പറഞ്ഞ് പൂപ്പത്തിക്കാർ ആ അന്യോഷണ കമ്മീഷനെ മാളക്ക് ഉന്തി വിട്ടു. അവർ നേരെ മാളയിലേക്ക് തന്നെ തിരിച്ചു പോന്നു. അങ്ങിനെ മാളയിലെത്തി ആദ്യം കണ്ട അന്തോണി ചേട്ടന്റെ ചായകടയിൽ കയറി ഒരു ചായയും കുടിച്ച് നമ്മുടെ കണ്ണൻ നായരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വോഷിച്ചു.
ആ സമയം ഈ ചായകടയുടെ പരിസരത്ത് വെറുതേ ചുറ്റി തിരിഞ്ഞിരുന്ന ചെറുപുഷ്പ്പം ബെന്നിയും, മണ്ടകനും, പിന്നെ ചായകടക്കാരൻ തോമാസും ഒരേ സ്വരത്തിൽ പറഞ്ഞു. നിങ്ങളെന്തിനാണെന്നെ അയാളെ കുറിച്ച് ഇവിടെ മാളയിൽ അന്യോഷിക്കണെ..ആള് പൂപ്പത്തിക്കാരനല്ലെ.? നിങ്ങള് പൂപ്പത്തീപോയ് അന്വോഷിക്കൂന്നെ..!
അങ്ങിനെ മാളയിലെ നാട്ടുകാരും കയ്യൊഴിഞ്ഞു.
അതോടെ ആ അന്വോഷണം വഴിമുട്ടി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ പെൺ വീട്ടുകാർ വന്ന വഴിക്ക് തന്നെ തിരിച്ചു പോയി..!!!


ഇനിയൊരു..
കോർണ്ണർപീസ്..!
...........................
ഈ ബ്ലെഡി മാളക്കാരും പൂപ്പത്തിക്കാരും കാരണം കല്യാണം പോലും കഴിക്കാൻ പറ്റാതെ നമ്മുടെ കണ്ണൻ നായർ ക്രോണിക് ബാച്ചിലറായി.


ആ കണ്ണൻ നായർ ഇന്ന് പൂപ്പത്തിക്കും മാളക്കും ഇടയിൽ നേരത്തേ കല്യാണം കഴിച്ച്..വീടും കുടിയുമായി കഴിയുന്ന ഹതഭാഗ്യരായ പൂപ്പത്തിയിലെ നാട്ടുകാരേയും.. മാളയിലെ കൂട്ടുകാരേയും നോക്കി കൊഞ്ഞനം കുത്തി നടക്കുകയാണ്.
അവരുടെയെല്ലാം ഇടയിലൂടെ ഒറ്റയാൻ ജീവിതം അടിച്ചു പൊളിച്ച്.!!!
.......................................
സുരേഷ് ബാബു.
മാളകാഴ്ചകൾ..!


Thursday 2 November 2017

10 പരമുവും,മാളയിലെ പൂച്ചക്കണ്ണന്മാരും...!



താഴെ വിരിച്ച പായയിൽ 
ഞാനും കുഞ്ഞു പെങ്ങൾ 
സജ്ജയിനിയും 
അമ്മയുടെ അരികുപറ്റി 
നല്ല ഉറക്കത്തിൽ ആണ്ടു 
കിടക്കുകയായിരുന്നു.. 
നേരം ഏതാണ്ട് 
അർദ്ധരാത്രിയോട് 
അടുത്തു കാണും..
വീടിന് പുറത്ത് 
പതിവില്ലാതെ 
എന്തൊക്കെയോ ശബ്ദം..
അമ്മ ആദ്യം എന്നെ 
തട്ടിയുണർത്തി... 
സമയം പുറത്ത് 
നായ്ക്കളുടെ 
വല്ലാത്ത ബെഹളം 
നടക്കുന്നുണ്ട്.. 
ചിലത് കുരക്കുന്നു.. 
ചിലത് ഓരിയിടുന്നു..
അതിനിടയിൽ
വാസുവേട്ടാ..
വാസുവേട്ടാ.. 
റോഡരികിൽ 
നിന്ന് ആരോ എന്റെ 
പിതാവിന്റെ പേര് 
പറഞ്ഞ് വിളിക്കുന്ന 
ശബ്ദം കേൾക്കുന്നുണ്ട്.


ജനൽ പാളികൾ 
ക്കിടയിലെ ചെറിയൊരു 
വിള്ളലിലൂടെ 
പുറത്തെ കാഴ്ച്ചകൾ 
ചെറുതായൊന്ന് 
നിരീക്ഷിച്ച ശേഷം.. 
ഉമ്മറവാതില്‍ തുറന്ന് 
അമ്മ ഇറയത്തേക്കിറങ്ങി. 
അമ്മയുടെ ഉടുമുണ്ടിന്റെ 
കോന്തലയില്‍ പിടിച്ച് 
അന്ന് അഞ്ചോ ആറോ 
വയസ്സു മാത്രം 
പ്രായമുള്ള ഞാനും 
പിന്നാലെ കൂടി..


മുറ്റത്താണെങ്കിൽ കൂനാ 
കൂനിരുട്ട്..കൂട്ടത്തിൽ 
ചീവീടുകളുടെ 
ഉച്ചത്തിലുള്ള ആരവവും..
ആരാ..?
എന്താ വേണ്ടത്..?
ശബ്ദം കേട്ട ഭാഗത്തേക്ക് 
നോക്കി അമ്മ വിളിച്ചു 
ചോദിച്ചു..
മിണ്ടാതിരിക്കൂ നായ്ക്കളേ..
എന്നു പറഞ്ഞ്‌ 
വീട്ടിലെ ശ്വാനന്മാരെ 
നിശബ്ദരാക്കാനുള്ള 
പാഴ്ശ്രമവും അമ്മ 
നടത്തുന്നുണ്ട്.
ഈ ബഹളങ്ങളെല്ലാം 
കേട്ടിട്ടാവണം.. 
അച്ചൻ ഉറക്കമുണർന്ന് 
വാതിൽക്കൽ വരെ വന്ന് 
എത്തിനോക്കുന്നുണ്ട്.. 
സാധാരണ തറവാട്ടു 
വീടിന്റ ചുറ്റുപാടുമുള്ള 
കുടുംമ്പി കോളനിയിലോ.. 
നാട്ടിലെ അടുത്ത 
ബന്ധുക്കളുടേയോ
സുഹൃത്തുക്കളുടേയോ 
വീടുകളിലോ.. ഏന്തെങ്കിലും 
അത്യാവശ്യ കാര്യങ്ങൾ 
ഉണ്ടായാൽ അച്ചനുമായി 
സംസാരിക്കാൻ ആളുകൾ 
വീട്ടിലേക്ക് വരാറുണ്ട്. 
അതുപോലെ ആരെങ്കിലും 
ആയിരിക്കാം ഈ 
അസമയത്ത് 
വിളിക്കുന്നത് എന്നായിരുന്നു 
അമ്മ ആദ്യം കരുതിയത്.


വീണ്ടും,വീണ്ടും 
വാസുവേട്ടാ.. 
വാസുവേട്ടാ..
എന്നുള്ള വിളി 
ആവർത്തിച്ചപ്പോൾ 
കൂടുതലൊന്നും ചോദിക്കാതെ 
തന്നെ.. വളർത്തു നായ്ക്കളെ 
വീടിനോട് ചേർന്ന് നിൽക്കുന്ന..
വെള്ള ചെത്തിയിൽ പിടിച്ച് 
കെട്ടിയിട്ട ശേഷം.. അമ്മ
ശബ്ദം കേട്ട ഭാഗത്തേക്ക് 
നോക്കി വിളിച്ചു പറഞ്ഞു.. 
വന്നോളൂ.. ആരായാലും 
ധൈര്യമായി കയറി 
വന്നോളൂ.


അമ്മയുടെ അനുവാദം 
കിട്ടേണ്ട താമസം.. 
പാതിരാത്രിയിലെ കനം 
വെച്ചു നിൽക്കുന്ന 
ഇരുട്ടിനെ ഭേധിച്ച് 
വിയർത്തൊലിച്ച് മുഷിഞ്ഞ 
ശരീരത്തോടു കൂടിയ 
ഒരാൾ.വീടിന്റെ കിഴക്കേ 
കോലായിലെ 
അരണ്ട വെളിച്ചത്തിലേക്ക് 
ഓടി കയറി വന്നു..
ആൾ നന്നായി വിറക്കുന്നുണ്ട്.. 
വലതു കയ്യിൽ കറപറ്റിയ 
എന്തോ ഒരു പൊതി 
മുറുകെ പിടിച്ചിട്ടുമുണ്ട്.. 
മുൻപൊരിക്കലും 
കണ്ടിട്ടില്ലാത്തത്രയും 
രിഭ്രാന്തമായ രൂപം.. 
എന്നെ അത് വല്ലാതെ 
ഭയപ്പെടുത്തി..
ആ സമയം ഞാൻ അമ്മയുടെ 
കൈവിട്ട്.. പതുക്കെ അച്ചന്റെ 
പുറകിലേക്ക് മാറി നന്നു.


വന്നയാൾ എന്തൊക്കയോ 
പറയാൻ ശ്രമിക്കുന്നുണ്ട്..
ഒന്നും വ്യക്തമായിരുന്നില്ല 
എന്നു മാത്രം.. 
ഇടക്കെപ്പൊഴൊ 
വെള്ളം എന്ന് പറയുന്നത് 
മാത്രം കേട്ടിട്ടാവണം..
അമ്മ വേഗം അടുക്കള 
യിലേക്കോടി ഒരു പാത്രം 
നിറയെ വെള്ളമെടുത്ത് 
അയാളുടെ നേരെ നീട്ടി..
ഇരു കൈകളും കൂട്ടി 
പിടിച്ച് ഒററശ്വാസത്തിൽ 
തന്നെ അയാളാ വെള്ളം 
കുടിച്ചു തീർത്തു.


ഒന്നും പറയാതെ വെറുതേ 
നിന്ന് വിറക്കുന്നയാളെ 
കണ്ടതോടെ.. 
അച്ചൻ ദേഷ്യഭാവത്തിൽ 
ശബ്ദമുയർത്തി. 
എന്തോന്നാടാ.. പരമൂ..
കാര്യം പറയെടാ.


ഒരു നിമിഷം കൂടി 
താഴെ തന്നെ നോക്കി 
നിശബ്ദനായി നിന്ന ശേഷം 
അയാൾ ആ കഥ 
പറഞ്ഞു തുടങ്ങി...
അന്ന് പകൽ മാള കടവിലെ 
കള്ള് ഷാപ്പിൽ വെച്ച് 
പൂച്ചക്കണ്ണൻ ഔസേപ്പച്ചനു
മായിട്ടുണ്ടായ 
അടിപിടിക്ക് ശേഷം... 
പകരം വീട്ടാൻ 
ഞാൻ കാത്തിരിക്കുക 
യായിരുന്നു.
കടവിലാണെങ്കിൽ 
സൈക്കിൾ ചവിട്ട് അഭ്യാസ 
പ്രകടനം നടക്കുന്നുണ്ട്.. 
വഴക്കുണ്ടാവുന്നതിന് 
രണ്ട് ദിവസം മുൻപ് 
വരെ ഞങ്ങൾ ഒന്നിച്ചാണ് 
ഈ അഭ്യാസങ്ങൾ 
കാണാൻ പോയിരുന്നതും.. 
പോലീസ് സ്റ്റേഷന് പുറകിലെ 
പാടത്തിന്റെ പരിസരത്തുള്ള 
ഞങ്ങളുടെ വീട്ടിലേക്ക് 
തിരിച്ച് നടന്നിരുന്നതും.


ചില ദിവസ്സങ്ങളിൽ അഭ്യാസ 
കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കേ 
ഔസേപ്പച്ചൻ അപ്രത്യക്ഷനാവും.. 
പോകുന്നത് എവിടേക്കെന്നോ.. 
എന്തിനെന്നോ.. അവൻ 
ആരോടും പറയാറില്ല..
തിരിച്ച് വീട്ടിൽ ചെന്ന് 
അന്യോഷിക്കുമ്പോൾ 
ഔസേപ്പച്ചൻ അവന്റെ 
വീട്ടിൽ നേരത്തേ തന്നെ 
എത്തിയിട്ടുണ്ടാവും.


അത് എന്റെ സംശയം 
ഇരട്ടിപ്പിച്ചു..
ഇന്ന് വൈകീട്ടും മുൻനിരയിൽ 
ഇരുന്ന് പരിപാടികൾ 
കണ്ടു കൊണ്ടിരുന്നവനെ 
പതിവുപോലെ കുറച്ചു 
കഴിഞ്ഞപ്പോൾ 
അവിടെയെങ്ങും 
കാണാനില്ല. പിന്നെ 
എനിക്ക് 
ഇരിക്കപൊറുതി 
ഇല്ലാതായി 
കുടുതൽ പരിപാടികൾ 
കാണാൻ 
നിൽക്കാതെ ഞാൻ നേരെ 
വീട്ടിലേക്കോടി..
വീടിനടുത്തെത്തുന്നതിനും 
വളരെ ദൂരത്ത് നിന്നു 
തന്നെ ഞാൻ 
ആ കാഴ്ച കണ്ടു...
ഒരു നിമിഷം എന്റെ 
നെഞ്ച് കലങ്ങിപ്പോയി... 
നേരത്തേ സംശയിച്ചത് 
ശെരിയാവുന്നല്ലോ എന്ന് 
ഞാനപ്പോൾ ചിന്തിച്ചു.. 
ആ കാഴ്ച എനിക്ക് 
സഹിക്കാവുന്നതിലും 
അപ്പുറമായിരുന്നു..
എന്റെ വീടിന്റെ 
ഇറയത്തിരുന്ന് ഒരു 
കൂസലുമില്ലാതെ അവൻ 
ജാനുവുമായി 
സംസാരിച്ചിരിക്കുന്നു..
എന്നിലെ എല്ലാ 
നിയന്ത്രണങ്ങളും 
കൈവിട്ടു പോയി 
ആ നിമിഷം.. 
നേരത്തേ കയ്യിൽ 
കരുതിയിരുന്ന 
കഡാരയുമായി 
ഞാൻ പാഞ്ഞു.. 
പുറകിൽ നിന്നു കൊണ്ട് 
തന്നെ ഞാനവനെ 
ആഞ്ഞു കുത്തി..
കുത്തു കഴിഞ്ഞപ്പോഴാണ് 
നടുങ്ങുന്ന ആ സത്യം 
ഞാൻ തിരിച്ചറിയുന്നത്..
അവിടെ എന്റെ കുത്തേറ്റ് 
വീണത് ഞാൻ പ്രതികാരം 
ചെയ്യാൻ കാത്തിരുന്ന
ഔസേപ്പച്ചനായിരുന്നില്ല.. 
തമ്മിൽ ഏറെ രൂപ 
സാദൃശ്യമുള്ള അവന്റെ 
അപ്പൻ പൂച്ചക്കണ്ണൻ 
ചക്കുണ്ണി മാപ്ലയായിരുന്നു.
പിന്നീടെന്ത് സംഭവിച്ചു 
എന്നെനിക്കറിയില്ല.. 
വേദനകൊണ്ട് പുളയുന്ന 
ചാക്കുണ്ണി 
മാപ്ലയുടെ ദയനീയ മുഖം 
ഒരു വട്ടം കൂടി നോക്കി..
കയ്യബദ്ധം പറ്റിയെന്ന് 
തിരിച്ചറിഞ്ഞതോടെ.. 
ഞാൻ അവിടം വിട്ടുപോന്നു..
പറ്റിപോയി വാസുവേട്ടാ
ചാക്കുണ്ണി മാപ്ല 
നിരപരാധിയാണ്..


ദൈവമേ.. മറിച്ചൊന്നും 
സംഭവിക്കരുതേ..
ഇത് പറഞ്ഞ് ഏന്തി 
ഏന്തി കരയുന്ന പരമുവിനെ 
യാണ് പിന്നീട് കാണുന്നത്.


ഒരു കുടുമ്പം പോലെ 
കഴിഞ്ഞിരുന്ന നല്ല 
അയൽക്കാരായിരുന്നു ഇവർ.. 
ഊണിലും ഉറക്കത്തിലും 
കളിയിലും, കുടിയിലും 
എല്ലാം ഒന്നിച്ചുണ്ടായിരുന്ന 
ആത്മാർത്ഥ സുഹൃത്തുക്കൾ..
എന്നിട്ടും ഔസേപ്പച്ചനേ 
കുറിച്ച് പരമുവിന്റെ 
മനസ്സിൽ എന്തൊക്കയോ 
സംശങ്ങൾ കടന്നു കൂടി..
ചില അസൂയക്കാർ ഇവരുടെ 
വഴക്കിനിടയിൽ കടന്ന് 
എരു കൂട്ടി കൊടുത്തതാണ് 
എന്നും പറഞ്ഞു കേട്ടിട്ടുണ്ട്..
എന്നാലും ഒരാളെ കൊല്ലാൻ 
മാത്രം ധൈര്യമുള്ളയാളാണ്.. 
പരമു എന്ന് മാളയിൽ 
ആർക്കും അക്കാലത്ത് 
വിശ്വസിക്കാനായിരുന്നില്ല.


ഇതിനിടയിൽ ക്രൂരമായ 
ഒരു കൊലപാതകം ചെയ്ത് 
ഒരു കൂസലുമില്ലാതെ കയറി 
വന്നിരിക്കുന്ന ആളാണ് 
തന്റെ കൺമുന്നിൽ നിൽക്കുന്നത്.. 
എന്ന നടുക്കുന്ന യാഥാത്ഥ്യം 
തിരിച്ചറിഞ്ഞതോടെ.. അമ്മ 
എന്നെയും കോരിയെടുത്ത് 
അകത്തെ മുറിയിലേക്കോടി..!
........................................
തുടരും...!
.........................................
സുരേഷ് ബാബു
മാള കാഴ്ച്ചകൾ..!