മധുരിക്കുന്ന നാടാണ് മാള.
രസ സൗഹൃദങ്ങൾ സ്വന്തം ഹൃദയത്തോട്
ചേർത്തു വെച്ച നാട്.
ഇത് പറഞ്ഞു വരുമ്പോൾ ജനിച്ചു വളർന്ന
സ്വന്തം നാടിനോട്...
ഒരു ടീ സ്പൂൺ' കൂടുതൽ സ്നേഹം
തോന്നുക എന്നത്...
നമ്മൾ മാളക്കാരുടെ ഭാഷയിൽ
പറഞ്ഞാൽ...
മനുഷ്യനായി ഭൂമിയിൽ ജനിച്ച
ഏത് 'കുഞ്ഞി കോന്നനും' പറഞ്ഞിട്ടുള്ള
കാര്യമാണല്ലോ?
നമുക്കാണെങ്കിൽ ..
അതിത്തിരി കൂടുതലും.
ഇനി നമ്മുടെ കഥയിലേക്ക് വരാം,
ഇവിടെ പറയുന്ന സങ്ങതികളിൽ അൽപ്പം
കാര്യം ഇല്ലാതില്ല...... കാരണം
നമ്മുടെ മാള കടവിൽ
ചെറിയൊരു ഉൽഖനനം നടത്തുക
യാണെങ്കിൽ... ആദ്യം ലഭിക്കുക
കരിങ്കല്ലു പോലെ
കട്ടപിടിച്ച് കിടക്കുന്ന പണ്ടത്തെ
ശർക്കരയുടെ
അവശിഷ്ടങ്ങൾ ആയിരിക്കും.
കുറച്ചു നാൾ മുമ്പ് ഈ കാര്യം
എന്റെ ശ്രദ്ധയിൽ പെടുത്തിയത്
അയൽവാസിയും മാളയിലെ
ആദ്യത്തെ പന്തൽ
സെറ്റുകാരനും ആയിരുന്ന
നെയ്തക്കുടിയിലെ
പന്തലുകാരൻ മല്ലു മൂപ്പനായിരുന്നു.
മുമ്പെങ്ങോ മാള കടവിൽ വെച്ച് നടന്ന
ഏതോ ആഘോഷത്തിന്റെ
ആവശ്യത്തിനായി
കാലുകൾ സ്ഥപിക്കാൻ കുഴിയെടുത്ത
പ്പോഴാണ്....ഈ 'അൽഭൂത കാഴ്ച'
നമ്മുടെ മല്ലു മൂപ്പൻ
ആദ്യമായി കാണുന്നത്.
കുഴിതാഴ്ത്തും തോറും
മണ്ണിന് പകരം ലഭിക്കുന്നത് ശർക്കര..
ഈ കാര്യം അറിഞ്ഞപ്പോൾ
മുതൽ....എന്റെ നാക്കിന്റെ
തുമ്പിൽ നിന്നും അടി വയറ്റിലോട്ട് ...
അറിയാതെ ;; ഒരു ഓളം വെട്ട് ;;
അങ്ങിനെയാണ് ഞങ്ങൾ
സുഹൃത്തുക്കൾ
കടവിന്റ കഥ അന്വേഷിച്ചിറങ്ങിയത്..
അതിനായി ആദ്യം പോയത്...
തൊട്ടടുത്ത കോളനിയിലെ "മീശക്കാരൻ"
വിശ്വംഭരേട്ടനെ തേടിയായിരുന്നു.
മാള കടവിനെ കുറിച്ച്....
ആധികാരികമായി പറയാൻ
കഴിയുന്ന ആളുകളിൽ....
വിശ്വംഭരേട്ടൻ ഒഴികെ മറ്റാരുടേയും മുഖം
അപ്പോൾ ഞങ്ങൾക്ക് മുന്നിൽ
തെളിഞ്ഞു വന്നില്ല..
അത്രത്തോളം നമ്മുടെ കടവിനോട്
അലിഞ്ഞ് ചേർന്ന് കിടക്കുന്ന ആളായിരുന്നു....
അന്ന് നമ്മുടെ പുള്ളിക്കാരൻ...
'ഉണ്ണുന്നതും,ഉറങ്ങുന്നതും,
വെളിക്കിരിക്കുന്നതും'
എല്ലാം കടവിൽ തന്നെ.
ആകെ ഒരു മാതിരി കടവുമയം.
പുള്ളിയെ 'തപ്പി' ഇറങ്ങിയ ഞങ്ങൾക്ക്
അധികം അലയേണ്ടി വന്നില്ല.
ലക്ഷണമൊത്ത കരിവീരന്റെ തിരു
നെറ്റിയിലെ നെറ്റിപ്പട്ടം പോലെ...
മാള കടവിന്റ ഒത്തനടുക്ക് നിന്നിരുന്ന...
അന്നത്തെ കടവ് ഷാപ്പിന്റെ
തട്ടികയിൽ പിടിച്ച് ...
'ദാ നിൽക്കുന്നു' നമ്മുടെ താരം..
പഴയൊരു മലയാള സിനിമയിൽ
നമ്മൾ കണ്ട 'അച്ചൻ കുഞ്ഞ് 'എന്ന
കഥാപാത്രത്തെ ഓർമ്മ പ്പെടുത്തുന്ന...
ചുവന്ന ഉണ്ടക്കണ്ണും...
കുഴിഞ്ഞ കവിളും...
കൊമ്പൻ മീശയുമായി...
നമ്മുടെ സാക്ഷാൽ വിശ്വംഭരേട്ടൻ.
നന്നായി ദേഷ്യം കയറിയാൽ
കുറച്ച് പുളിച്ച തെറി പറയും...
എന്ന കാര്യ മൊഴിച്ചാൽ
ഒരു ഉറുമ്പിനെ പോലും
നോവിക്കാത്ത ആളായിരുന്നു
നമ്മുടെ വിശ്വംഭരേട്ടൻ.
കുട്ടികൾക്ക് വേണമെങ്കിൽ
അദ്ദേഹത്തിന്റെ ദേഹത്ത്
നുള്ളി കളിക്കാം....
അത്രയ്ക്കും പാവമായിരുന്നു.
ഒരു കണക്കിന് പറഞ്ഞാൽ
ആ മീശയുടെബലത്തിൽ
മാത്രമായിരുന്നു പുള്ളിക്കാരൻ
ജീവിച്ചു പോന്നിരുന്നത്.
ഈ കാര്യം ഞങ്ങൾക്ക് നേരത്തേ
അറിയാമായിരുന്നു....
അതിനാൽ പ്രത്യേകിച്ച് ഭയമൊന്നും
ഇദ്ദേഹത്തേ ക്കുറിച്ച് അന്ന്
തോന്നിയിരുന്നില്ല,,
കണ്ടപാടെ ഞാനാദ്യം ചോദ്യമെറിഞ്ഞു...
അല്ല വിശ്വംഭരേട്ടാ.. നമ്മുടെ കടവിൽ
ധാരാളം ശർക്കര
കുഴിച്ചിട്ടിട്ടുണ്ടെന്ന്
കേൾക്കുന്നുണ്ടല്ലോ... ശെരിയാണോ..?
പറഞ്ഞ് വായെടുത്തില്ല ഉടനെ
വിശ്വംഭരേട്ടൻ ആശ്ചര്യത്തോടെ
തിരിച്ചു ചോദിച്ചു
നിങ്ങളോടിത് ആരാ പറഞ്ഞേ...?
അപ്പോഴാണ് ഞാൻ ആളെ പറഞ്ഞത് ..
നമ്മുടെ പന്തലുകാരൻ മല്ലൂ മൂപ്പൻ !
ഇതു കേട്ടപ്പോൾ രാവിലെ തന്നെ
അല്പം മിനുങ്ങിയതിന്റെ
ഹാങ്ങോ വറിൽ....
ചെറുതായൊന്ന് തുടിക്കുന്ന
കവിളിന്റെ മുകൾഭാഗം.....
കുറച്ചു കൂടി വിടർത്തി ക്കൊണ്ട്..
വിശ്വംഭരേട്ടൻ പറഞ്ഞു,,,
എടാ.. പിള്ളേരെ.. പന്തല് മല്ലു
പലതും പറയും..
അതുകേട്ട്... നിങ്ങൾ വെറുതെ...
വായിൽ വെള്ള മൂറിക്കണ്ട ...
അത് തിന്നാൻ പറ്റിയ ശർക്കര
യൊന്നുമല്ല...
കാലങ്ങളായി വള്ളത്തിൽ നിന്നും
കരയിലോട്ടും...
കരയിൽ നിന്നും വള്ളത്തിലോട്ടും...
ഓരോരോ സാധനങ്ങൾ കയറ്റിയും
ഇറക്കിയും മാറ്റിക്കൊണ്ടിരി,,
ക്കുമ്പോൾ കുറേ സാധനങ്ങൾ അവിടെ
കിടന്ന് നശിച്ചു പോകാറുണ്ട്....
അതായിരിക്കും മല്ലൂ മൂപ്പൻ കുഴി
യെടുത്തപ്പോൾ കണ്ട ശർക്കര.
വിശ്വംഭരേട്ടൻ തറപ്പിച്ചു പറഞ്ഞു. !!
പിന്നെ സയിൻസും, സോഷ്യൽ സയിൻസും
ഇഴചേരുന്ന പണ്ടത്തെ
ഒരു പ്രണയകഥയും പറഞ്ഞു തന്നു !
പണ്ടു കാലത്ത് കിഴക്കൻ... മലയോരങ്ങളിൽ
നിന്നും കാള വണ്ടികളിൽ കൊണ്ടുവന്ന്
കടവിൽ അട്ടിയിട്ട് വെച്ചിരുന്ന
ശർക്കരയും...
പടിഞ്ഞാറൻ... തീരദേശങ്ങളിൽ നിന്നും
വള്ളങ്ങളിൽ കയറ്റി മാള കടവിൽ
എത്തിച്ചിരുന്ന....കുമ്മായവും,
നീററു കക്കയുമെല്ലാം ...
ഇണങ്ങിയും പിണങ്ങിയും തൊട്ടുരുമ്മി
കഴിഞ്ഞിരുന്നത് കടവിലെ തന്നെ
തൊട്ടടുത്തടുത്ത സ്ഥലങ്ങളിലായിരുന്നു..
ഒരു കണക്കിന് പറഞ്ഞാൽ
"ശർക്കരയും കുമ്മായവും തമ്മിലുള്ള
ഒരു പ്രണയകാലം"
അതിന്റെ ശേഷിപ്പുകളായ
സുർക്കി പാളികളായിരിക്കാം,,,
മല്ലൂപ്പൻ ഒരു പക്ഷേ അന്ന്
കണ്ടിട്ടുണ്ടാവുക.
എന്ന രീതിയിൽ ചെറിയൊരു
നിരീക്ഷണവും നടത്തി...
വലിയ ഗൗരവത്തോടെ മീശയും
തടവിക്കൊണ്ട്,,,
വിശ്വംഭരേട്ടൻ ഷാപ്പിനകത്തേക്ക്
കയറിപ്പോയി....!
അപ്പോഴും ഞങ്ങളുടെ മനസ്സിലെ
ഓളംവെട്ട് പൂർണ്ണമായും ..
മാറി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.!!!!
By SureshBabu
Mala Kazhchakal.
മധുരം പകരും കഥകൾ
ReplyDelete